Thursday, October 14, 2010

Bhraanth...!

ഭ്രാന്ത്...!

മനുഷ്യമനസുകളിലേക്ക് ഊളിയിടുമ്പോള്‍ പലപ്പോഴും കൈ

ചെന്ന്‍ തട്ടുന്നത് ഭ്രാന്ത് ഉറഞ്ഞുകൂടിയ ആ ശിലയില്‍ തന്നായിരിക്കും .

ചിലര്‍ക്കെങ്കിലും അതുരുകാന്‍ ആരംഭിച്ചിരിക്കണം .

പലര്‍ക്കും പല തരത്തില്‍ .

എനിക്കുമുണ്ട് ഭ്രാന്ത് . വിനയാന്വിതനായി പറഞ്ഞാല്‍

ഞാനും ഒരു കൊച്ചു ഭ്രാന്തനാണെന്ന് .

ഞാനതിനെ പ്രണയമെന്ന പേരിട്ടു വിളിക്കാനിഷ്ടപ്പെടുന്നു .

'ഇഷ്ടമാണ് പ്രണയിക്കാന്‍, പ്രകൃതിയെ, പൂക്കളെ, കഥകളെ, കവിതകളെ

പിന്നെ ചില മനുഷ്യരെയും' .

എന്നിരുന്നാലും പലപ്പോഴും എന്നോട് മനസ്

പറയും പ്രണയിക്കപ്പെടുന്നതാണ് അതിനേറെയിഷ്ടമെന്ന്.

പ്രണയിക്കയെ നമുക്ക് നിവൃത്തിയുള്ളൂ , പ്രണയിക്കപ്പെടേണ്ടത് ദൈവനിശ്ചയം .

എന്ത് പറഞ്ഞാലും എനിക്കുമുണ്ട് പ്രണയിനി . ഒന്നല്ല ഒരുപാട് .

1.

പൂത്തിരിയും പുഞ്ചിരിയും നിറയുന്ന വിഷു എന്റെ പ്രനയിനിയാണ് .

വൈദ്യുതീകരിച്ച്ച യന്ത്രങ്ങളും യന്ത്രസമാനനായ മനുഷ്യനും ഉള്ള

ആധുനിക വിഷുവല്ല .

കൊന്നപ്പൂവും കണിവെള്ളരിയും കൊച്ച് കാര്‍വര്‍ണനെയും കണികാണുന്ന

മലയാളത്തിന്റെ വിഷു .

ചുറ്റും കൂട്ടുകാരും കുടുംബക്കാരും കൊച്ച് തമാശകളും മനം നിറയ്ക്കുന്ന

സന്തോഷത്തിന്റെ വിഷു .

ഞാനവളെ പ്രണയിക്കുന്നു .

2.

അരുതെങ്കിലും എന്റെ പ്രണയം അവളില്‍ ഒതുങ്ങുന്നതല്ല .

നിഷ്കളങ്കമായ പുഞ്ചിരിയാല്‍ പൂക്കളെന്നെ മോഹിപ്പിക്കാറുണ്ട് .

ചെമ്പകം -അവരില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്ത എന്റെ കാമുകി .

അവളുടെ നിറവും സുഗന്ധവും എന്റെ സിരകളില്‍ ഭ്രാന്ത് നിറയ്ക്കുന്നു .

നിഷ്കളങ്കത എന്നെടുത്തുപറഞ്ഞേ പറ്റൂ അവളുടെ മുഖഭാവത്തെ .

ആശയടങ്ങാതൊരുനാള്‍ ഞാനവളെ കടന്നുപിടിച്ചിരിക്കാം .

ഇല്ലിനിയൊരിക്കലും ആ കുഞ്ഞു പൂവിനെ , എന്റെ പ്രണയിനിയെ

ഞാന്‍ നോവിക്കില്ല .


ഹരി...