ആ സായാഹ്നം ...!
അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു . പതിവില്ലാതെ മൊബൈല്‍ ഫോണ്‍ ബാഗില്‍ വച്ച് സ്പെഷ്യല്‍ ക്ലാസിനെ പഴിച്ചുകൊണ്ട് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി . സൂര്യകിരണമേറ്റ് വെട്ടിത്തിളങ്ങുന്ന മഞ്ഞുതുള്ളികളെ കിരീടമാക്കിച്ചാര്ത്തിയ പുല്‍ക്കൊടികളുടെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് ആ ഇടവഴിയിലൂടെ അവന്‍ നടന്നു . റോഡിലെത്തിയ ഉടനെ ഫോണെടുത്ത് സന്തോഷത്തോടെ ആരെയോ വിളിച്ചു . സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയില്‍ അമ്മവീട് എത്തിയത് അവന്‍ ശ്രദ്ധിച്ചു . പെട്ടന്ന്‍ ബൈ പറഞ് ഫോണ്‍ കട്ട് ചെയ്തു . അമ്മവീട്ടില് കയറി , ചാച്ചിയോട് (അമ്മയുടെ സഹോദരി ) ഇന്നൊരു സംഗതി നടക്കും എന്ന മുന്നറിയിപ്പ് നല്‍കി . പുഞ്ചിരിക്കുന്ന മുഖമോടെ അവന്‍ സ്കൂളിലേക്ക് നടന്നു . പതിവ് കൂട്ടുകാര്‍ കവലയില്‍ കാത്തുനില്പുണ്ടായിരുന്നു . രണ്ടാം ശനിയാഴ്ചയാണെന്ന് വീണ്ടുമവന്‍ ഓര്‍ത്തത് തിരക്കില്ലാത്ത ആ ബസ് കണ്ടപ്പോഴാണ് . അങ്ങനെ സ്കൂളിലെത്തി , ഫ്രണ്ട്സിനോട് സംസാരിക്കുന്നതിനിടയില്‍ വിശാലും ജോമിയും കടന്നുവരുന്നത്തവന്‍ കണ്ടു . പെട്ടന്നങ്ങോട്ട് നടന്നു . മൂവരും ക്ലാസില്‍ കയറി എന്തൊക്കെയോ പിരുപിരുത്തു , എന്തോ ഒന്ന്‍ തീരുമാനമായത്പോലെ .
പ്രിയപ്പെട്ട അദ്ധ്യാപകന്റെ ക്ലാസായിരുന്നെങ്കില്‍ പോലും ' വേഗം കഴിഞ്ഞിരുന്നെങ്കില്‍ ' എന്നായിരുന്നു അവന്റെ മനസ് മന്ത്രിച്ചത് . ക്ലാസില്‍ ഇരിക്കുമ്പോഴും മനസ് മറ്റെവിടെയോ ആയിരുന്നു , ആരെയോ തേടി , അകലെ ...
അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒരു ഇന്റര്‍വെല്‍ കിട്ടി . മൂവരും കൂടി ലൈബ്രറിയിലേക്ക് നടന്നു , അപ്പോഴും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു . ബാഗില്‍ നിന്നെടുത്ത മൊബൈല്‍ ഫോണ്‍ അവന്റെ പാന്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു . അതെടുത്ത് നോക്കിയപ്പോള്‍ അവന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു . ചില മെസ്സേജുകള്‍ അവനും കൂട്ടുകാരും കൂടി വായിച്ചു . എന്തോ ഒന്ന്‍ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനപോലെ . ക്ലാസ് തുടര്‍ന്നു . പ്ലസ്ടു മാത്തമാടിക്സിന്റെ അവസാന ക്ലാസുകളില്‍ ഒന്ന്‍ . അവന്‍ ആഗ്രഹിച്ചതുപോലെ ഉച്ചയായപ്പോള്‍ ക്ലാസ് തീര്‍ന്നു . വിശാലിനെയും ജോമിയെയും തീരുമാനം ഒന്നുകൂടെ ഓര്‍മ്മിപ്പിച്ച്ചുകൊണ്ട് തിരക്കുപിടിച്ച് അവന്‍ വീട്ടിലെത്തി . ഭക്ഷണം കഴിച്ചു , വേഷം മാറി . കണാടിയോട് സംസാരിച്ചു . തിരക്കൊട്ടും കുറയാതെ എങ്ങോട്ടോ പോകയാണ് . പാതിവഴിയില്‍ ജോമിയെ വിളിച്ച് പുരപ്പെട്ടെന്ന്‍ പറഞ്ഞു . ടൌണില്‍ എത്തി . പള്ളിപ്പെരുന്നാളിന്റെ ബഹളം അവന്‍ ശ്രദ്ധിച്ചില്ല . മുന്നോട്ട് നടന്നു . അച്ചനെ കണ്ട് , ഒരിടം വരെ പോകയാണെന്ന് പറഞ്ഞു .
ജോമി വന്നു . അവര്‍ ബസില്‍ കയറി , ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . മറ്റൊന്നിലും ശ്രദ്ധിക്കാന്‍ മനസനുവദിക്കുന്നില്ലായിരുന്നിരിക്കാം . അല്പനേരത്തെ യാത്രക്ക് ശേഷം അവര്‍ ടൌണിനു മധ്യത്തില്‍ ചെന്നിറങ്ങി . പിന്നീട് വിശാലിനെ തേടി ഇന്റര്‍നെറ്റ് കഫെയില്‍ ചെന്നു . പറഞ്ഞുറപിച്ചതുപോലെ വിശാല്‍ അവിടെത്തന്നെ ഉണ്ടായിരുന്നു . പിന്നെ കുറെ നേരം അവിടെ ... അപ്പോഴും മൊബൈലില്‍ മെസ്സേജുകളും മിസ്സ്ഡ് കോളുകളും ഇടക്കിടെ വരുന്നുണ്ടായിരുന്നു . അവര്‍ ആരെയോ പ്രതീക്ഷിക്കുന്നതുപോലെ തോന്നി . ഒരു മണിക്കൂര്‍ കാത്തുനിന്ന സൂര്യന്‍ പതിയെ മറയാന്‍ ആരംഭിച്ചിരുന്നിരിക്കാം . പെട്ടന്ന്‍ അവന്റെ മൊബൈലില്‍ ഒരു മെസ്സേജ് കൂടി വന്നു . അത് കണ്ടയുടനെ അവര്‍ അവിടെനിന്നും ധ്രതിയില്‍ പുറത്തിറങ്ങി . ചെറിയ ഒരു പേടി മുഖത്തുണ്ടായിരുന്ന പോലെ .
മറ്റൊനും ചിന്തിക്കാതെ ജോമി മുന്‍പേ ഓടാന്‍ തുടങ്ങി . ധ്രതിയില്‍ അവനും , പിന്നാലെ വിശാലും ഓടി . വഴിയില്‍ മുന്‍പേ വന്ന ഒരു ചേച്ചിയെ ഇടിച്ചു ഇടിച്ച്ചില്ലെന്ന മട്ടില്‍ ജോമി ഓടി . പിന്നാലെ അവരും . ഓടുന്നതിനിടയില്‍ അവന്റെ ഫോണ്‍ റിംഗ് ചെയ്യുന്നതവനറിഞ്ഞു . അവന്‍ ധ്രതിയില്‍ എന്തൊക്കെയോ ഫോണിലൂടെ സംസാരിച്ചു . ഓടി ഓടി റോഡ് ക്രോസ് ചെയ്ത് അവര്‍ അവിടെ എത്തി , അപ്പോള്‍ അവനായിരുന്നു മുന്‍പില്‍ .
ഒരു ചെറു പുഞ്ചിരിയോടെ അവന്‍ നോക്കി . ചേച്ചിക്കും അമ്മക്കുമരികെ വിസ്മയത്തോടെ നില്‍ക്കുന്ന അവളുടെ മുഖം അന്നാദ്യമായവന്‍ കണ്ടു . ജീവിതത്തിലെ മറക്കാനാവാത്ത സായാഹ്നമാണിത് എന്നവന്റെ മനസ് മന്ത്രിച്ചു . പിന്നീടെല്ലാവരോടും സംസാരിച്ചു . അച്ചന്‍ , അമ്മ , ചേച്ചി , അനിയന്‍ പിന്നെ അവള്‍ . മനസിലുള്ളതൊന്നും പറയാനാവാതെ നിസ്സഹായനായി നിന്ന നിമിഷം അവള്‍ യാത്ര പറഞ്ഞു പോകാനൊരുങ്ങി .... പെട്ടന്ന്‍ ലഭിച്ച നൈമിഷികമായ ആ സന്തോഷത്തെ , കണ്ടുമുട്ടലിനെ മനസ്സില്‍ താലോലിച്ചുകൊണ്ട് അവന്‍ യാത്ര പറഞ്ഞു . അവള്‍ പോയി ... ആ മുഖം മനസ്സില്‍ പതിയാന്‍ ഒരു നിമിഷം തന്നെ അധികമാണെന്നോര്ത്തുകൊണ്ട് അവന്‍ തിരികെ നടന്നു . മനസ്സില്‍ അപ്പോഴും ഒരു തിരയടി ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു ....
ഹരി...
അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു . പതിവില്ലാതെ മൊബൈല്‍ ഫോണ്‍ ബാഗില്‍ വച്ച് സ്പെഷ്യല്‍ ക്ലാസിനെ പഴിച്ചുകൊണ്ട് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി . സൂര്യകിരണമേറ്റ് വെട്ടിത്തിളങ്ങുന്ന മഞ്ഞുതുള്ളികളെ കിരീടമാക്കിച്ചാര്ത്തിയ പുല്‍ക്കൊടികളുടെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് ആ ഇടവഴിയിലൂടെ അവന്‍ നടന്നു . റോഡിലെത്തിയ ഉടനെ ഫോണെടുത്ത് സന്തോഷത്തോടെ ആരെയോ വിളിച്ചു . സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയില്‍ അമ്മവീട് എത്തിയത് അവന്‍ ശ്രദ്ധിച്ചു . പെട്ടന്ന്‍ ബൈ പറഞ് ഫോണ്‍ കട്ട് ചെയ്തു . അമ്മവീട്ടില് കയറി , ചാച്ചിയോട് (അമ്മയുടെ സഹോദരി ) ഇന്നൊരു സംഗതി നടക്കും എന്ന മുന്നറിയിപ്പ് നല്‍കി . പുഞ്ചിരിക്കുന്ന മുഖമോടെ അവന്‍ സ്കൂളിലേക്ക് നടന്നു . പതിവ് കൂട്ടുകാര്‍ കവലയില്‍ കാത്തുനില്പുണ്ടായിരുന്നു . രണ്ടാം ശനിയാഴ്ചയാണെന്ന് വീണ്ടുമവന്‍ ഓര്‍ത്തത് തിരക്കില്ലാത്ത ആ ബസ് കണ്ടപ്പോഴാണ് . അങ്ങനെ സ്കൂളിലെത്തി , ഫ്രണ്ട്സിനോട് സംസാരിക്കുന്നതിനിടയില്‍ വിശാലും ജോമിയും കടന്നുവരുന്നത്തവന്‍ കണ്ടു . പെട്ടന്നങ്ങോട്ട് നടന്നു . മൂവരും ക്ലാസില്‍ കയറി എന്തൊക്കെയോ പിരുപിരുത്തു , എന്തോ ഒന്ന്‍ തീരുമാനമായത്പോലെ .
പ്രിയപ്പെട്ട അദ്ധ്യാപകന്റെ ക്ലാസായിരുന്നെങ്കില്‍ പോലും ' വേഗം കഴിഞ്ഞിരുന്നെങ്കില്‍ ' എന്നായിരുന്നു അവന്റെ മനസ് മന്ത്രിച്ചത് . ക്ലാസില്‍ ഇരിക്കുമ്പോഴും മനസ് മറ്റെവിടെയോ ആയിരുന്നു , ആരെയോ തേടി , അകലെ ...
അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒരു ഇന്റര്‍വെല്‍ കിട്ടി . മൂവരും കൂടി ലൈബ്രറിയിലേക്ക് നടന്നു , അപ്പോഴും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു . ബാഗില്‍ നിന്നെടുത്ത മൊബൈല്‍ ഫോണ്‍ അവന്റെ പാന്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു . അതെടുത്ത് നോക്കിയപ്പോള്‍ അവന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു . ചില മെസ്സേജുകള്‍ അവനും കൂട്ടുകാരും കൂടി വായിച്ചു . എന്തോ ഒന്ന്‍ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനപോലെ . ക്ലാസ് തുടര്‍ന്നു . പ്ലസ്ടു മാത്തമാടിക്സിന്റെ അവസാന ക്ലാസുകളില്‍ ഒന്ന്‍ . അവന്‍ ആഗ്രഹിച്ചതുപോലെ ഉച്ചയായപ്പോള്‍ ക്ലാസ് തീര്‍ന്നു . വിശാലിനെയും ജോമിയെയും തീരുമാനം ഒന്നുകൂടെ ഓര്‍മ്മിപ്പിച്ച്ചുകൊണ്ട് തിരക്കുപിടിച്ച് അവന്‍ വീട്ടിലെത്തി . ഭക്ഷണം കഴിച്ചു , വേഷം മാറി . കണാടിയോട് സംസാരിച്ചു . തിരക്കൊട്ടും കുറയാതെ എങ്ങോട്ടോ പോകയാണ് . പാതിവഴിയില്‍ ജോമിയെ വിളിച്ച് പുരപ്പെട്ടെന്ന്‍ പറഞ്ഞു . ടൌണില്‍ എത്തി . പള്ളിപ്പെരുന്നാളിന്റെ ബഹളം അവന്‍ ശ്രദ്ധിച്ചില്ല . മുന്നോട്ട് നടന്നു . അച്ചനെ കണ്ട് , ഒരിടം വരെ പോകയാണെന്ന് പറഞ്ഞു .
ജോമി വന്നു . അവര്‍ ബസില്‍ കയറി , ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . മറ്റൊന്നിലും ശ്രദ്ധിക്കാന്‍ മനസനുവദിക്കുന്നില്ലായിരുന്നിരിക്കാം . അല്പനേരത്തെ യാത്രക്ക് ശേഷം അവര്‍ ടൌണിനു മധ്യത്തില്‍ ചെന്നിറങ്ങി . പിന്നീട് വിശാലിനെ തേടി ഇന്റര്‍നെറ്റ് കഫെയില്‍ ചെന്നു . പറഞ്ഞുറപിച്ചതുപോലെ വിശാല്‍ അവിടെത്തന്നെ ഉണ്ടായിരുന്നു . പിന്നെ കുറെ നേരം അവിടെ ... അപ്പോഴും മൊബൈലില്‍ മെസ്സേജുകളും മിസ്സ്ഡ് കോളുകളും ഇടക്കിടെ വരുന്നുണ്ടായിരുന്നു . അവര്‍ ആരെയോ പ്രതീക്ഷിക്കുന്നതുപോലെ തോന്നി . ഒരു മണിക്കൂര്‍ കാത്തുനിന്ന സൂര്യന്‍ പതിയെ മറയാന്‍ ആരംഭിച്ചിരുന്നിരിക്കാം . പെട്ടന്ന്‍ അവന്റെ മൊബൈലില്‍ ഒരു മെസ്സേജ് കൂടി വന്നു . അത് കണ്ടയുടനെ അവര്‍ അവിടെനിന്നും ധ്രതിയില്‍ പുറത്തിറങ്ങി . ചെറിയ ഒരു പേടി മുഖത്തുണ്ടായിരുന്ന പോലെ .
മറ്റൊനും ചിന്തിക്കാതെ ജോമി മുന്‍പേ ഓടാന്‍ തുടങ്ങി . ധ്രതിയില്‍ അവനും , പിന്നാലെ വിശാലും ഓടി . വഴിയില്‍ മുന്‍പേ വന്ന ഒരു ചേച്ചിയെ ഇടിച്ചു ഇടിച്ച്ചില്ലെന്ന മട്ടില്‍ ജോമി ഓടി . പിന്നാലെ അവരും . ഓടുന്നതിനിടയില്‍ അവന്റെ ഫോണ്‍ റിംഗ് ചെയ്യുന്നതവനറിഞ്ഞു . അവന്‍ ധ്രതിയില്‍ എന്തൊക്കെയോ ഫോണിലൂടെ സംസാരിച്ചു . ഓടി ഓടി റോഡ് ക്രോസ് ചെയ്ത് അവര്‍ അവിടെ എത്തി , അപ്പോള്‍ അവനായിരുന്നു മുന്‍പില്‍ .
ഒരു ചെറു പുഞ്ചിരിയോടെ അവന്‍ നോക്കി . ചേച്ചിക്കും അമ്മക്കുമരികെ വിസ്മയത്തോടെ നില്‍ക്കുന്ന അവളുടെ മുഖം അന്നാദ്യമായവന്‍ കണ്ടു . ജീവിതത്തിലെ മറക്കാനാവാത്ത സായാഹ്നമാണിത് എന്നവന്റെ മനസ് മന്ത്രിച്ചു . പിന്നീടെല്ലാവരോടും സംസാരിച്ചു . അച്ചന്‍ , അമ്മ , ചേച്ചി , അനിയന്‍ പിന്നെ അവള്‍ . മനസിലുള്ളതൊന്നും പറയാനാവാതെ നിസ്സഹായനായി നിന്ന നിമിഷം അവള്‍ യാത്ര പറഞ്ഞു പോകാനൊരുങ്ങി .... പെട്ടന്ന്‍ ലഭിച്ച നൈമിഷികമായ ആ സന്തോഷത്തെ , കണ്ടുമുട്ടലിനെ മനസ്സില്‍ താലോലിച്ചുകൊണ്ട് അവന്‍ യാത്ര പറഞ്ഞു . അവള്‍ പോയി ... ആ മുഖം മനസ്സില്‍ പതിയാന്‍ ഒരു നിമിഷം തന്നെ അധികമാണെന്നോര്ത്തുകൊണ്ട് അവന്‍ തിരികെ നടന്നു . മനസ്സില്‍ അപ്പോഴും ഒരു തിരയടി ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു ....
ഹരി...